Total Pageviews

Friday, June 1, 2012

തെരുവിന്‍റെ രോദനം


ഇത് ഞങ്ങള്‍ തന്‍
ആത്മരോദനം
സ്വപ്നങ്ങളില്ലാത്ത,
പ്രതീക്ഷയില്ലാത്ത,
വിശപ്പിന്‍ വിളി മാത്രം
കാതില്‍ മുഴങ്ങുന്ന
നിര്‍വികാരത
നക്കിത്തുടച്ച,
ലക്ഷ്യമൊഴിഞ്ഞ,
മോഹങ്ങളില്ലാത്ത
കത്തിയെരിയുന്ന
നേര്‍ത്ത രോദനം..
പാതിമുറിഞ്ഞ 
സൂര്യകിരണങ്ങള്‍
നെടുവീര്‍പ്പിലമരുന്ന
രാത്രിതന്‍ നോവുകള്‍
വറ്റിയൊഴുകുന്ന
നയനാരുവികള്‍,
വിലയിടിഞ്ഞ
കുഞ്ഞു ജീവിതങ്ങള്‍..
വസന്തവും, ശിശിരവും,
തണലും,നിറങ്ങളും
ഒരു ചാണ്‍ വയറിന്‍
വിളിയാല്‍ മറയുന്ന
വര്‍ണ്ണമില്ലാ ചിത്രങ്ങള്‍..
ജനിപ്പിച്ച നേരത്തെ
പഴിക്കുന്ന തായും
ഒടുവിലെറിഞ്ഞു
തെരുവിന്റെ മണ്ണില്‍..
തെരുവിന്റെ മക്കളെ-
ന്നോമനപ്പേരില്‍  
അന്നം നിഷേധിച്ച
ഭാഗ്യഹീനര്‍ ഇവര്‍..

Wednesday, May 23, 2012

നീലക്കുറിഞ്ഞികള്‍ പൂത്തപ്പോള്‍..

                 
                                                                    
മേയ്മാസത്തിലെ ആ സായം സന്ധ്യ  അന്ന്  പതിവിലേറെ  സുന്ദരിയായിരുന്നു.... ചുവപ്പും, മഞ്ഞയും ഇടകലര്‍ന്ന  വാനവര്‍ണ്ണരാജികളുടെ സൌന്ദര്യം കണ്ടു അസൂയ പൂണ്ട  വെള്ളിമേഘക്കീറുകള്‍ അവയെ മറക്കാന്‍ വിഫല ശ്രമം നടത്തിക്കൊണ്ടേയിരുന്നു  ... ഓടി മടുക്കുമ്പോള്‍ കാര്‍ക്കശയായ സന്ധ്യയുടെ മടിയില്‍ തന്നെ അവര്‍ തിരിച്ചു അഭയം തേടും... തെന്നിയോഴുകുന്ന മന്ദമാരുതന്‍ പാലപ്പൂവിന്റെ വശ്യതയാല്‍ ആലസ്യയായതുപോലെ...പള്ളികളില്‍ നിന്നും സന്ധ്യാ  മണികള്‍  മുഴങ്ങാന്‍ തുടങ്ങി..... ഇടയ്ക്കിടെ ബാങ്കു വിളികളും, സന്ധ്യാനാമങ്ങളും  ഉയര്‍ന്നു കേള്‍ക്കാം...കുട്ടികള്‍ കളിസ്ഥലങ്ങള്‍  ഉപേക്ഷിച്ചു അവരവരുടെ വീടുകളിലേക്ക് മടങ്ങി...

മന്ദാകിനി അന്ന് പതിവിലും നേരത്തെ ഇറങ്ങി.. വീടിന്റെ തെക്കേ അറ്റത്തുള്ള വാകമരത്തിന്റെ ചുവട്ടിലേക്ക്‌ നടന്നു ...വാക മരത്തിന്റെ ചില്ലകള്‍ക്കിടയിലൂടെ ചേക്കേറാന്‍ തിടുക്കം കൂട്ടുന്ന മാടപ്രാവുകളുടെ കുറുകല്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു കേള്‍ക്കാമായിരുന്നു ......കളിസ്ഥലങ്ങളില്‍ നിന്നും മടങ്ങുന്ന കുസൃതിക്കുട്ടികള്‍ , പെറുക്കിയെടുത്ത  ഉരുളന്‍ കല്ലുകള്‍ ആ പ്രാവുകളെ ലക്ഷ്യമാക്കി എറിയാന്‍ മറന്നില്ല...അതവരുടെ സന്ധ്യാ വിനോദമാണ്.....വെപ്രാളപ്പെട്ട് ചിറകടിക്കുന്ന അവറ്റകളെ  കാണാന്‍  കിട്ടുന്ന  അവസരമൊന്നും  ആ  കുസൃതികള്‍  പാഴാക്കാറില്ല....സൂര്യന്‍ ചക്രവാളത്തിന്റെ മടിത്തട്ടില്‍ ഒളിക്കാന്‍ തുടങ്ങി..ഇരുള്‍ വ്യാപിക്കാന്‍ തുടങ്ങിയത് അവള്‍ക്കൊരനുഗ്രഹമായി...?  ഇടവഴിയിലൂടെ ദൃധഗതിയില്‍ നടക്കുമ്പോള്‍ കലുഷിത ചിന്തകളാല്‍ അവളുടെ മനസ്സ് കാടുകയറുന്നുണ്ടായിരുന്നു......അയാള്‍ ഇന്നവിടെ കാണുമോ എന്തോ?  മനസ്സിന്റെ ദ്രുധഗതിയിലുള്ള ഇടിപ്പിനെ-ചിലപ്പോള്‍ വെറും തോന്നലാവാം- നിയന്ത്രിക്കാന്‍ അവള്‍ നന്നേ പാടുപെട്ടു...
മലയാള സാഹിത്യ അക്കാദമിയുടെ ശില്‍പ്പശാലയില്‍ വച്ചാണ് മന്ദാകിനിയും അയാളും ആദ്യമായി കണ്ടുമുട്ടുന്നത്...തങ്ങളുടെ ചിന്തകളും,ഇഷ്ട്ടങ്ങളും ഏതാണ്ട് ഒരേ തലത്തിലാണെന്നു
തിരിച്ചറിഞ്ഞതുകൊണ്ടാവാം വളരെപ്പെട്ടന്നു തന്നെ അടുത്ത സുഹൃത്തുക്കളാകാന്‍ മന്ദാകിനിക്കും, മനുവിനും കഴിഞ്ഞത്...നിയോക്ലാസിക്ക് രചനകളായിരുന്നു മനുവിനിഷ്ട്ടം.... അവള്‍ക്കാകട്ടെ  ഹാസ്യോദ്ദീപകമായ ലേഖനങ്ങളും...വായനശാലയിലെ ആളൊഴിഞ്ഞ കോണുകളില്‍ ഇരുന്നു അവര്‍  വളരെയധികം  സംസാരിച്ചു...ഇടശ്ശേരിയെയും, വൈലോപ്പിള്ളിയെയുംകുറിച്ച്....."ഇന്ദുലേഖ"യും, "കുന്ധലത"യും അവര്‍ക്കിടയിലൂടെ  നൂറുവട്ടം കടന്നു പോയി...ചങ്ങമ്പുഴ പറയാന്‍ ബാക്കി വെച്ച പ്രണയ കാവ്യങ്ങള്‍ അവര്‍ സ്വയം എഴുതിചേര്‍ത്തു....വാടകക്കൊരു വീടെടുത്ത് അയാള്‍ അവളുടെ വീടിനടുത്തേക്ക് മാറിയതോടെ അവരുടെ സൗഹൃദം കൂടുതല്‍ ശക്തമായി. അവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയുടെ നീളം കൂടിവന്നു...അവരുടെ വിഷയങ്ങള്‍ "ഒതെല്ലോ"യിലേക്കും  "സ്ലോട്ടെര്‍ഹൌസി"ലെക്കും  നീണ്ടു....അയാളുടെ നിരൂപണങ്ങള്‍ അവള്‍ക്കിഷ്ട്ടമായിരുന്നു..... സാഹിത്യത്തില്‍ അയാള്‍ക്കുള്ള അഗാധമായ ജ്ഞാനം അവളെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്....


ഇടവഴിയിലെ ആളൊഴിഞ്ഞ പാത താണ്ടി കുട്ടികള്‍ പട്ടം പറത്തി കളിക്കുന്ന കുന്നിന്പുറം ലക്ഷ്യമിട്ട് നടക്കുമ്പോള്‍ അവളുടെ മനസ്സ് അയാള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു. ഇരുട്ട് പരന്നിരുന്നെങ്കിലും അവിടവിടെ വീടുകളില്‍ നിന്നും ചെറിയ പ്രകാശങ്ങള്‍  കാണാം...താഴ്വാരം മുഴുവനും നീലക്കുറിഞ്ഞികള്‍  ആണ്.. വ്യാഴവട്ടത്തില്‍  മാത്രം  പൂക്കുന്ന   പുഷ്പ്പസുന്ദരികള്‍... പക്ഷെ അത് പൂത്തു കാണാന്‍ ഇത് വരെ അവള്‍ക്കു  സാധിച്ചിട്ടില്ല.. എന്നെങ്കിലും  ഒരിക്കല്‍  ആ  നീലക്കുറിഞ്ഞികള്‍ പൂക്കുന്ന   സമയത്ത്  ഇവിടെ  വരണമെന്ന്  അവള്‍ ഇവിടെ  വരുമ്പോഴൊക്കെ  മനുവിനോട്  പറയാറുണ്ടായിരുന്നു...അപ്പോഴൊക്കെ  മനു  ചിരിക്കും...മനുവിന്റെ വശ്യമായ ആ   ചിരിയില്‍ എന്തെങ്കിലും  അര്‍ത്ഥമുണ്ടായിരുന്നോ? നീലക്കുറിഞ്ഞികള്‍ പൂക്കുന്നത് അശുഭമാണെന്നു മനുവും വിശ്വസിച്ചിരുന്നോ?  ഒരുപക്ഷെ  കത്തിജ്വലിക്കുന്ന സൂര്യന്   കീഴില്‍  നിലാവെളിച്ചം  സ്വപ്നം  കാണുന്ന  വിഡ്ഢിയെപ്പോലെ മനു തന്നെ കരുതിയിരിക്കുമോ?അതുമല്ലെങ്കില്‍ വിധിയുടെ പൊയ്മുഖങ്ങള്‍ ഒരു ഉള്‍ക്കാഴ്ചപോലെ  മനുവിനറിയാമായിരുന്നോ?  ഇപ്പോഴും  അറിയില്ല....


പണ്ട്  തങ്ങള്‍ സ്ഥിരമായി വരാറുള്ള  സ്ഥലമാണിതെങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി തങ്ങള്‍  ഇവിടെ നിന്നും  കുറെ  അകലെയാണ് ....പ്രത്യേകിച്ചും മനു ഇവിടെനിന്നും സ്ഥലം മാറി പോയതില്‍ പിന്നെ....മനുവിനെക്കുറിച്ച്  പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു...ഇന്നലെ വരെ...അയാള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് വരെ തനിക്കു സംശയം തോന്നിപ്പോയിട്ടുണ്ട്‌... അവള്‍ ഓര്‍ത്തു... താനാനെങ്കില്‍ മിക്കവാറും ദിവസ്സങ്ങളില്‍  ഈ കുന്നു കയറും,  എന്നിട്ട്  അനന്തവിഹായസ്സിലേക്ക്  നോക്കി ഇവിടെ ഇരിക്കും, നേരം വെളുക്കുന്നത്‌ വരെ.........ഒറ്റക്കിരിക്കാന്‍  ഇഷ്ട്ടമായിട്ടല്ല ...എന്നെങ്കിലും മനു വരുമെന്ന പ്രതീക്ഷയിലാണ്......പക്ഷെ ഇതുവരെ അവളുടെ ആഗ്രഹങ്ങള്‍ എല്ലാം   തെറ്റിയിട്ടെ   ഉള്ളൂ.... കഴിഞ്ഞ ദിവസം അയാളെക്കുറിച്ചുള്ള  വാര്‍ത്ത പത്രത്തില്‍ കണ്ടപ്പോളാണ്  പ്രതീക്ഷയുടെ ഒരു പ്രകാശം തനിക്ക്  തിരിച്ചു കിട്ടുമെന്ന് മന്ദാകിനിക്ക് തോന്നിയത് ...ഇനിയെങ്കിലും അയാള്‍  വരുമായിരിക്കും.. .
                                                                                                     
കുന്നിറങ്ങിച്ച്ചെന്നുള്ള വിശാലമായ ആ താഴ്വാരത്തിലേക്ക് അവള്‍ നടന്നു.... അവള്‍ക്ക്  ഒരിക്കലുമില്ലാത്ത സന്തോഷം തോന്നി..... ഇത്തവണ നീലക്കുറിഞ്ഞികള്‍  പൂത്തിട്ടുണ്ട്.... താഴ്‌വാരം മുഴുവന്‍ പൂക്കളാണ്..വഴിയിലെ തെരുവുവിളക്കുകളില്‍ നിന്നും തെന്നിമാറിയെത്തിയ  പ്രകാശം ആ താഴ്വാരത്തിനു കൂടുതല്‍ ഭംഗി നല്‍കി.......അങ്ങകലെ പന്തലിച്ചു നില്‍ക്കുന്ന ഒരു വലിയ മരത്തിന്റെ ചുവട്ടില്‍ എത്തിയപ്പോള്‍ അവള്‍ കണ്ടു, അതിനോട് ചേര്‍ന്നുള്ള ആ സിമെന്റു ബെഞ്ചില്‍ അയാളിരിക്കുന്നത്...പ്രതീക്ഷ  തെറ്റിയില്ല...അവളുടെ ഹൃദയസ്പന്ദനങ്ങള്‍ വളരെ ഉച്ചത്തിലായി.....തെരുവ് വിളക്കിന്റെ വെളിച്ചം അയാളുടെ മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു....ഇളം നീല നിറമുള്ള  പൂക്കളില്‍ തട്ടി  ചിതറിത്തെറിച്ച പ്രകാശരശ്മികള്‍  അയാളുടെ മുഖത്തെ ഉദ്ധീപിപ്പിച്ചു...എങ്കിലും സ്വപ്‌നങ്ങള്‍ നഷ്ട്ടപ്പെട്ടത്തിന്റെ നിരാശ അതിനെ 
 മറക്കുന്ന പോലെ അവള്‍ക്കു തോന്നി ...താന്‍ അടുത്തെത്തിയിട്ടും അയാളില്‍ കണ്ട നിസ്സംഗഭാവം അവളെ ഒട്ടും  അത്ഭുതപ്പെടുത്തിയില്ല.....

"എവിടെയായിരുന്നു ഇത്രയും നാളും?" അവള്‍ ചോദിച്ചു...

മുഖം തിരിച്ചൊന്നു അവളെ നോക്കിയതല്ലാതെ അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല....

"ഇവിടെനിന്നും പോയതില്‍പ്പിന്നെ ഒരു വിവരവും ഇല്ലായിരുന്നല്ലോ? അവള്‍ വീണ്ടും ആരാഞ്ഞു...അതിനും നിസംഗത തന്നെ മറുപടി...

"എന്തായാലും  എനിക്ക്  സന്തോഷമായി, നീലക്കുറിഞ്ഞികള്‍ പൂത്തപ്പോളെങ്കിലും എന്നെ കാണാന്‍ വന്നല്ലോ"...ഞാന്‍  എന്നും ആഗ്രഹിച്ചപോലെ നമുക്ക്
ഇവിടെയിരിക്കണം... ഒരുപാട് നേരം...അവളിലെ പ്രണയഗംഗ ഹൃദയാരണ്യങ്ങള്‍ കടന്നു നക്ഷത്ര കൂടാരങ്ങള്‍ തേടി ഒഴുകി...

"നമ്മുടെ മകള്‍???"പെട്ടന്നവള്‍ എന്തോ ഓര്‍ത്തപോലെ ചോദിച്ചു ....

"അവള്‍".....അയാള്‍ എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും പകുതിയില്‍ നിറുത്തി....അയാളുടെ കണ്ണുകളില്‍ അശ്രു പൊടിഞ്ഞു...

"നീ ഞങ്ങളെ വിട്ടു പോയതിനു ശേഷം എന്റെ സമനില തെറ്റി...അതുകൊണ്ട് നാട്ടുകാരെല്ലാം ചേര്‍ന്ന് അവളെ ഏതോ അനാഥാലയത്തിലാക്കി..."പറഞ്ഞതും അയാളില്‍ നിന്ന് ഒരു നിശ്വാസമുയര്‍ന്നു.

"മനപ്പൂര്‍വമായിരുന്നില്ല....വിധി....അതിന്റെ കളിയില്‍ എന്നെയും കോമാളിയാക്കി"...അവളുടെ മറുപടി..
അയാള്‍ അത് കേട്ടെങ്കിലും പ്രത്യേകിച്ചൊന്നും പറഞ്ഞില്ല...

അവര്‍ക്കിടയില്‍ പടര്‍ന്ന മൌനത്തിന്റെ അലസത മുറിച്ചുകൊണ്ട് അയാള്‍ തന്നെ തുടര്‍ന്നു..
"പിന്നെ ഞാന്‍ ഒരു ലക്ഷ്യവുമില്ലാതെ ഒരുപാട് സഞ്ചരിച്ചു.....അവസാനം ഇന്നലെ"....

"അറിഞ്ഞു...ഞാന്‍ പത്രത്തില്‍ വായിച്ചായിരുന്നു..എന്ത് പറ്റിയതാണ്???"അവള്‍ അലക്ഷ്യമായി ചോദിച്ചു..
"വഴിതെറ്റി വന്ന ഒരു കാര്‍"....അയാള്‍ പൂര്‍ത്തിയാക്കിയില്ല..

അവള്‍ക്ക് അയാളെ ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു...ആത്മാവിന്റെ ഭാഷയിലെ അക്ഷരങ്ങള്‍ പക്ഷെ 
ദുര്‍ബലമായിരുന്നു.... അവള്‍ അയാളുടെ അടുത്തേക്ക്  ചേര്‍ന്നിരുന്നു... അവളുടെ   സ്പര്‍ശനമെങ്കിലും  അയാള്‍ക്ക്  ഒരു ആശ്വാസമായെങ്കില്‍ എന്ന് വ്യാമോഹിച്ചു കൊണ്ട്...പക്ഷെ...സ്വപ്നങ്ങളെ ഹതാശമാക്കിയ  ഇരുട്ടിന്റെ ഉള്ളറകളില്‍ ഒരു നുറുങ്ങു വെട്ടം പോലും അവശേഷിപ്പിക്കാതെ വിധിയുടെ വിളയാട്ടത്തില്‍ പൊലിഞ്ഞ ആ രണ്ടാത്മാക്കള്‍ പരസ്പ്പരം ആശ്വസിപ്പിക്കാനാകാതെ ഇരുട്ടിലേക്ക് കണ്ണും നട്ടിരുന്നു....

 

Saturday, April 7, 2012

Christ is Risen




Christ is risen from the dead,
Opened the gates of heaven,
Defeated the darkness,
the demons and the death.

Earth is delighted in peace
With the glory of thy soul
Being apart is an agony
Hold me a part of thy soul

He paid the debt of our sins
Shedding blood on the cross
He gave the life and granted
the forgiveness of our sins.

I’ve been longing for happiness
All in my years of life
Not once seen the real joy
Rather crushed by torments

Lord, flaunt me the path of life
Paradise full of joy
Lord, let me desire the right
And, I shall not be shaken.

There are no more worries,
But hope and bliss every where.
There are no more sorrows,
He has set us free.

Your presence in me,
Sparkle my days of life
Better days are yet to come,
 
if you believe in risen Christ.

Friday, March 30, 2012

സന്ധ്യ





സന്ധ്യ സുന്ദരിയത്രെ,
കവികള്‍, കവയിത്രികള്‍
വിജ്ജാന പണ്ഡിതപാമരഗണങ്ങള്‍
വര്‍ണ്ണിച്ചീ നനുത്ത സന്ധ്യയെ..

സായാഹ്നവര്‍ണ്ണരാജികള്‍ തന്‍ പ്രഭാവം
കാണാതെ പായുന്ന വെള്ളിക്കീറുകള്‍
അസൂയാലുക്കളെന്നോര്‍ക്കെ
നിശയുടെ ഘോരമുഖത്തിലൂടെ
ഒലിച്ചിറങ്ങിയ രക്തച്ച്ചാലുകള്‍
തണുത്തുറഞ്ഞ സിരകള്‍ക്ക്
മൂക സാക്ഷിയായ് മാറിയപ്പോള്‍
പൊരുളറിഞ്ഞു മുകിലിന്നാത്മഗതം..

ഇരിട്ടിലൂടടുക്കുന്ന വന്യമുരള്‍ച്ചകള്‍
ഉടഞ്ഞു വീഴുന്ന വെണ്ണക്കല്ലുകള്‍
രാപ്പാടികള്‍ തന്‍ നേര്‍ന്ന കുറുകല്‍
ആളിക്കത്തുന്ന തീപ്പന്തങ്ങളാല്‍
കരിഞ്ഞു വീഴുന്ന ഈയാംപാറ്റകള്‍
വിശുദ്ധാത്മാക്കളെന്നു പറഞ്ഞവര്‍
ഇരുട്ടിന്റെ ആത്മ സുഹൃത്തുക്കള്‍ ..

എന്നിട്ടും സന്ധ്യ സുന്ദരിയത്രെ
ജീവശലഭങ്ങളെ നികൃഷ്ടമായ് കൊയ്ത
നെറിയില്ലാ തമസ്സിനെ കാമിച്ച
ഇവള്‍ എങ്ങനെ സുന്ദരിയാവും??
 














Saturday, February 4, 2012

പേറ്റുനോവ്‌










ഉരുത്തിരിഞ്ഞു നീ എന്‍ ,
ഗര്‍ഭ പാത്രത്തിനടിയില്‍
കാല്‍പ്പനികതയുടെ കാവ്യമന്ത്രണം
നെഞ്ചിനുള്ളിലൊരു നെരിപ്പോടായി
നീ വളരുമ്പോള്‍ എന്നില്‍
നിറയുന്ന നോവുകള്‍
അലയുന്ന സ്വപ്‌നങ്ങള്‍
പുകയുന്ന ചിന്തകള്‍...
ഊട്ടി വളര്‍ത്തി നിന്നെ ഞാന്‍
എന്നിലെ ചോര തന്‍ നീരിനാല്‍
ജലകണങ്ങള്‍ക്കായ് ദാഹിച്ചു
കണ്ടെത്ത്തിയില്ലൊരു
കാട്ടരുവി പോലും..
മഴയെ കാമിക്കും വേഴാമ്പലായ്
ഇറ്റിറ്റു വീഴും പനിനീര്‍ കണങ്ങള്‍
ഒപ്പിയെടുത്തെന്‍ തൂലികാ യന്ത്രം
കിതച്ചു വലിച്ചു മുന്നോട്ടു നീങ്ങി
എന്നുടെ ഹൃദയ സ്പന്ദനങ്ങള്‍
സ്തംബിച്ച്ചിടെക്കെന്നോ നിര്‍ദ്ദയം
വാക്കുകള്‍ക്കായ്‌ ഞാന്‍
പരതിയപ്പോള്‍..
ഒടുവില്‍ ഞാനറിഞ്ഞാ
പേറ്റു നോവിന്‍ ഭാരം
എന്നില്‍ വളര്‍ന്ന ആ ശകലം
പുറം ലോകം കണ്ടനാള്‍.

Wednesday, February 1, 2012

കടപ്പാടുകള്‍



ജനിച്ചുവീണ നാള്‍ മുതല്‍
മനുഷ്യനാവര്ത്തിക്കുന്നു
ഒടുങ്ങാത്തയീ കടപ്പാടുകള്‍ തന്‍
നീറുന്ന കണക്കുകള്‍.

പെറ്റവരേക്കാള്‍ കടപ്പാട്
പോറ്റിയവരോട്
പെറ്റമ്മ തന്‍ നിസ്സഹായ
ജല്‍പ്പനങ്ങള്‍ക്കെന്തു വില

പിന്നീടെത്തിയവരെല്ലാം
കടപ്പാടിന്‍ കണക്കു കൊണ്ട്
നോക്കി നിന്ന കടപ്പാട്
ഉപദേശങ്ങള്‍ക്കും ,
സഹതാപത്തിനും കടപ്പാട്

കണക്കും,കടപ്പാടുകളും
പൂരകങ്ങള്‍ എന്ന് കണക്കു സാര്‍
കണക്കില്ലെങ്കില്‍ കടപ്പാടില്ലെന്നു
കണക്കു ക്ലാസ്സിലെ മണ്ടനും..

കണക്കിലെഴുതിയ കടപ്പാടുകള്‍
എന്നും ഊര്‍ജമായെന്നു
ഊര്‍ജതന്ത്രം ടീച്ചര്‍
അടിവരയിട്ടാവര്ത്തിച്ച്ചു

ഇടയിലെപ്പോഴോ
അഥിതികളായെത്തി
ആള്‍ക്കൂട്ടത്തില്‍
നിന്നോരുപാടുപേര്‍

ഒന്ന് മാത്രം സാമ്യം
ഗണമേതായാലും
മറന്നില്ലാരും കുത്തിക്കുറിക്കുവാന്‍
കടപ്പാടിന്‍ കണക്കുപുസ്തകം

Wednesday, January 25, 2012

അസ്തമയം






"ക്യാതി വാസ് വെരി ടെസ്പേരെറ്റ് . ഷി സീമെട് അപ്സെറ്റ് അബൌട്ട് ക്രിസ്റ്റഫെര്‍'സ ഡിസിഷെന്‍ ."


കുറെ ദിവസങ്ങള്‍ക്കു മുന്‍പ് തുടങ്ങി വച്ച ഒരു കഥയാണ് . അന്നുമുതല്‍ ഈ കഥയ്ക്ക്‌ എങ്ങനെ ഒരു ബെറ്റര്‍ ക്ലൈമാക്സ്‌ കൊടുക്കാമായിരുന്നു എന്ന് അവള്‍ ചിന്തിക്കുന്നതാണ്..കാരണം, കഥയുടെ അവസാന ഭാഗങ്ങള്‍ അവള്‍ക്കു ഒട്ടും ഇഷ്ട്ടപ്പെട്ടില്ല. കഥയിലെ നായകനായ ക്രിസിന്റെ തീരുമാനത്തോട് എത്ര ചിന്തിച്ചിട്ടും അവള്‍ക്കു യോജിക്കാന്‍ കഴിയുന്നില്ല... അല്ലേലും ഈ സായിപ്പന്മാര്‍ ഇങ്ങനെയാ.ജീവന് ഭയങ്കര വിലയാ .ആരെയും മരിക്കാന്‍ വിടില്ല. ഏതുവിധേനയും ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കും, അവസാന ശ്വാസം നിലച്ചെന്നു ഉറപ്പാകുന്നത് വരെ. എന്നാല്‍ ജീവിതത്ത്തിനനെങ്കില്‍ ഒരു വിലയുമില്ല. വെറുതെ എറിഞ്ഞു കളിക്കും.ഒരു കോര്‍ട്ടില്‍ നിന്ന് മറ്റൊന്നിലേക്കു. കോര്‍ട്ടുകള്‍ എത്ര മാറിയാലും അവര്‍ക്കതോന്നും ഒരു വിഷയമല്ല.അന്നത്തെ ജീവിതം സുഘമായിരിക്കണം ...എന്നിട്ട് അവസാനം ആരും ഏതും ഇല്ലാതെ ഏതെങ്കിലും നഴ്സിംഗ് ഹോമില്‍ കിടന്നു നരകിച്ചു മരിക്കും....

അല്ല, താനെന്തിനു ഇതെല്ലാം ഓര്‍ത്തു വിഷമിക്കണം...ഇന്നെങ്കിലും ഈ കഥക്കൊരു ക്ലൈമാക്സ്‌ എഴുതണം....അവള്‍ ഓര്‍ത്തു...

അവള്‍ മേശപ്പുറത്തിരുന്ന ക്യാപ്പ് എടുത്തു പേന അടച്ചു വെച്ചു.ബെഡ് ലാമ്പിന്റെ വെട്ടം കുറച്ചു....
തലയ്ക്കു കൈയും കൊടുത്തു ജനലിലൂടെ അരിച്ചു കയറുന്ന നിലാവെളിച്ച്ച്ചത്ത്തിലേക്ക് നോക്കി
ഇരുന്നു. പണ്ടേ അവള്‍ക്കു നിലാവെളിച്ചം ഒരു ഹരമായിരുന്നു......സ്കൂളില്‍ പഠിക്കുന്ന കാലത്ത് പരീക്ഷ
തലേന്ന് പോലും ആ നിലവെളിച്ച്ചത്ത്തില്‍ നോക്കി മണിക്കൂറുകളോളം ഇരിക്കും.....ചിലപ്പോള്‍ അവിടിരുന്നു
ഉറങ്ങിപോകും......എഴുന്നെല്‍ക്കുംപോഴേക്കും അസൂയാലുവായ ആ തീഗോളം അവളുടെ ചന്ദ്രനെ വിഴുങ്ങിയിരിക്കും.....


നാട്ടിന്‍ പുറത്ത് ജനിച്ചു വളര്‍ന്ന കഥാനായിക കത്രീന എല്ലാ കാര്യത്തിലും മിടുക്കിയായിരുന്നു....ഫാഷന്‍ ലോകത്തിലെ വൈകൃതങ്ങള്‍ ഒന്നും തന്നെ അവളെ ആശ്ലേശിചില്ലായിരുന്നെങ്കിലും, സ്ത്രീ സൌന്ദര്യത്തിന്റെ പ്രതീകം ആയിരുന്നു അവള്‍.....അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന വിദ്യ സമ്പന്നനായ ക്രിസ്റൊഫെരിന്റെ കല്യാണാലോചന വന്നപ്പോള്‍ വീട്ടിലും, നാട്ടിലും ഉള്ളവര്‍ സന്തോഷിച്ചു..... കത്രീനകൊച്ചിന്റെ സൌഭാഗ്യമോര്ത്ത്.....


അധികം താമസിയാതെ വിവാഹവും കഴിഞ്ഞു അവള്‍ സായിപ്പിന്റെ സ്വന്തം നാട്ടിലെത്തി....അവിടെ കാണുന്നതെല്ലാം അവള്‍ക്കു പുതുമയായിരുന്നു...മോഡേണ്‍ ജീവിത ശൈലിയോട് അവള്‍ക്കു വലിയ മമത ഒന്നും ഇല്ലായിരുന്നെങ്കിലും നാടോടുമ്പോള്‍ നടുവേ ഓടാന്‍ അവള്‍ മറന്നില്ല....അങ്ങനെ കത്രീന ക്യാത്തിയായി ...


ഡായിന്‍ അവുട്ടുകളും, പാര്‍ട്ടികളും ആയി അവരുടെ ജീവിതം പെട്ടന്ന് തിരക്കായി.....എങ്കിലും എവിടെയോ ചില ചെറിയ അക്ഷരതെറ്റുകള്‍ അവള്‍ക്കു തോന്നിത്തുടങ്ങി......


കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ക്രിസിന്റെ സ്വഭാവത്തിലെ വലിയ മാറ്റങ്ങള്‍ അവള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.ആദ്യമൊക്കെ അത് കണ്ടില്ലെന്നു നടിച്ചു.പിന്നെ പിന്നെ അത് തന്റെ ജീവിതത്തെയും ബാധിച്ചപ്പോള്‍ അവള്‍ ചോദിച്ചു.

"യു ഹാവ് ബീന്‍ ബെഹവിംഗ് സൊ വിയെര്‍ട് ലെറ്റ്ലി ... .വാട്ട്‌'സ റൊണ്ഗ്?

രൂക്ഷമായൊരു നോട്ടത്തില്‍ അയാള്‍ മറുപടിയൊതുക്കി.

താന്‍ കണ്ട ലോകവും അയാള്‍ കണ്ട ലോകവും തമ്മില്‍ ഒരുപാട് അന്തരമുണ്ട് .....അത് കൊണ്ട് തന്നെ തന്റെ കുഞ്ഞു അറിവിനെ മുന്‍ നിറുത്തി അയാളെ ചോദ്യം ചെയ്യാന്‍ പാടില്ലായിരുന്നു....അവള്‍ക്കു മനസ്സില്‍ കുറ്റബോധം തോന്നി.....

പിന്നീടതെക്കുരിച്ച്ചോന്നും അവള്‍ ചോദിച്ചില്ല....എങ്കിലും മൌനത്തിന്റെ ഒരു വലിയ മതില്‍ക്കെട്ട് അവര്‍ക്ക് നടുവില്‍ വളരാന്‍ തുടങ്ങിയിരുന്നു.....

രണ്ടു മൂന്നാഴ്ച്ചക്ക് ശേഷം നഗരത്തിലെ ഒരു പ്രമുഘ ആശുപത്രിയില്‍ നിന്ന് ഒരു കാള്‍ അവള്‍ക്കു ലഭിച്ചു.. എമെര്‍ജെന്‍സി റൂമിലേക്ക്‌ പഞ്ഞെത്ത്തിയപ്പോള്‍ അലറി മറിയുന്ന തിരമാലകളെക്കാള്‍ കലുഷിതമായിരുന്നു അവളുടെ മനസ്സ്.....


ഐ അം ക്രിസ്'സ വൈഫ്‌... .വാട്ട്‌ ഹാപ്പെനെദ് ടു ഹിം ? വെയെര്‍ ഈസ്‌ ഹി? മുന്നില്‍ക്കണ്ട വെളുത്ത കോട്ടുധരിച്ച ഡോക്ടറോട് അവള്‍ ഒറ്റ ശ്വാസത്തില്‍ ചോദിച്ചു.. ..

ഓ .....ക്രിസ് , ഹി ഈസ്‌ ട്രഗ്ഗെട്, ആന്‍ഡ്‌ ഈസ്‌ വെരി സീരിയസ്. വി മൂവ്ട് ഹിം ടു ഐ.സി.യു." ഡോക്ടറുടെ മറുപടി.

തൊട്ടു മുന്നില്‍ കണ്ട എലിവേറ്റരില്‍ കയറി ,ഐ.സി.യു.ബോര്‍ഡ് ലക്ഷ്യമാക്കി നീങ്ങി...

പിന്നത്തെ ഒരാഴ്ച്ച ജീവന്‍ മരണ പോരാട്ടമായിരുന്നു.അവസാനം ഡിസച്ച്ചാര്‍ജു ചെയ്തു വീട്ടില്‍ കൊണ്ടുപോകുമ്പോള്‍ അവള്‍ മനസ്സില്‍ വിചാരിച്ചു.ഈ പോക്ക് ശരിയല്ല. ഇതവസാനിപ്പിക്കണം.

വീട്ടില്‍ തിരിച്ചെത്തിയ അവള്‍ ഇതിനെക്കുറിച്ച്ചു സംസാരിച്ചു. അത് കേള്‍ക്കാന്‍ ഇഷ്ട്ടമില്ലാത്ത്തത് പോലെ അയാളിറങ്ങിപ്പോയി.

അഴ്ച്ച്ചകള്‍ കടന്നു പോയി. അവള്‍ കാത്തിരുന്നു. ആ കാത്തിരുപ്പ് വ്യര്‍ത്തമാണെന്ന് പതിയെപ്പതിയെ അവള്‍ക്കു മനസ്സിലായി....അങ്ങനെയിരിക്കുമ്പോള്‍ ആണ് അവള്‍ക്കു ആ ലെറ്റര്‍ കിട്ടുന്നത്. ആകാംഷയോടെ അത് തുറന്നു നോക്കി .....പിരിയാനുള്ള വക്കീല്‍ നോട്ടിസ് ആണ്.വായിച്ചു തീര്‍ന്നപ്പോള്‍ ക്യാത്തിയുടെ മനസ്സിടറി, കൈകള്‍ വിറച്ചു....വിവാഹം കഴിഞ്ഞിട്ട് കഷ്ട്ടിച്ച്ചു ഒരു വര്‍ഷമേ ആകുന്നുള്ളൂ.

x x x


കഥയുടെ അവസാന ഭാഗം കിട്ടിയ ആശ്വാസത്തില്‍ കഥാകൃത്ത്‌ പേന കൈയിലെടുത്തു.ഇനി ഈ കഥ തുടരുന്നതില്‍ ഒരര്ത്തവും ഇല്ലെന്നു അവള്‍ക്കു തോന്നി.അല്ലേലും താനിനി എങ്ങനെയെല്ലാം ഈ കഥ അവസാനിപ്പിക്കാന്‍ ശ്രമിച്ചാലും വിധിയുടെ വിളയാട്ടത്തെ ചെറുക്കാന്‍ ക്യാത്തിക്ക് കഴിയണമെന്നില്ല.



അവള്‍ ബെഡ് ലാമ്പിന്റെ പ്രകാശം കൂട്ടി വെച്ചു.മേശപ്പുറത്തിരുന്ന കടലാസ്സ്‌ എടുത്തു സ്വത ശൈലിയില്‍ പേരെഴുതി. കത്രീന ......അടിയില്‍ ഒരു വരയും. പിന്നെ അത് കവറിലിട്ടു മേശപ്പുറത്തു വച്ച്. നാളത്തെ മെയിലില്‍ വിടാന്‍.



ബെഡ് ലാമ്പ് അണച്ച് കട്ടിലിലേക്ക് കിടന്നപ്പോള്‍ അവളുടെ മനസ്സ് ശാന്തമായിരുന്നു....തിരയില്ലാത്ത നടുക്കടല്‍ പോലെ.

Friday, January 20, 2012

കറുപ്പ്


എന്‍ മുടിയിഴകള്‍ കറുപ്പ്
എന്‍ തൊലിയുടെ
നിറവും കറുപ്പ്

ഞാന്‍ അണിയുന്നതോ
കറുത്ത വസ്ത്രങ്ങള്‍
വെന്മനം മറയ്ക്കുന്ന
രൌദ്രയാം കറുപ്പ്

കണ്ണടച്ചാല്‍ തെളിയും
സ്വപ്ന മുകുളങ്ങള്‍ക്കും
കണ്‍ മുന്നിലെത്തുന്ന
സമയരഥത്തിനും കറുപ്പ്

ചോദിച്ചു ഞാന്‍ സ്വയം
നീയെന്തിനു രമിക്കുന്നു
അര്‍ത്ഥമില്ലാത്തയീ
കറുപ്പിനെ?,

ഉത്തരം കണ്ടെത്തിയോടുവില്‍
നിശ്ചലമാം എന്‍ ശരീരം
കെട്ടിപ്പിടിച്ചാരോ
പൊട്ടിക്കരഞ്ഞപ്പോള്‍..

Thursday, January 12, 2012

ഒരു യാത്രക്കാരന്‍



ദൂരെയതാ ഒരു യാത്രക്കാരന്
മനസിന്നഗാതതയില് നിന്നെടുത്ത
സ്വപ്നങ്ങളാല് തീര്ത്ത
ഭാണ്ടവും പേറി നീങ്ങുന്നു.

ലക്ഷ്യമെന്തെന്നറിവീല
ചാരെയല്ലെന്നു വ്യക്തം
അന്ത്യമേതെന്നുമക്ജാതം
കാതങ്ങള് ദൂരെയെന്നു കൃത്യം

ഉയര്ന്നു കേള്ക്കുന്നു കാലത്തിന്
വേഗമേറിയ കാലൊച്ചകള്
വിശ്രമിക്കാനില്ല തെല്ലും
നേരമെന്നറിഞ്ഞീടുക

ചെയ്തുതീര്ക്കുവാനേറെയുണ്ട്
ജീവിതസായാഹ്നമാകും മുന്പേ
അരുണകിരണങ്ങള് അസ്തമിച്ചാല്
ഇടറിവീഴും ഈ കാലടികള്.

താങ്ങി നില്ക്കാനൊന്നുമില്ല
നീയും നിന് സഖിയും മാത്രം
പുത്രപൌത്രാദികള് മാറും
കാലത്തിന് വേലിയിറക്കത്തില്

ആദരിച്ചീടുക നീ നിന്
ജന്മത്തിന് കാരണഭൂതരെ
നീയളക്കുന്ന കോലിനാല്
നീയുമളക്കപ്പെടും സൂക്ഷം.

കണ്ടില്ലെന്നു നടിക്കാന്
ആവില്ലോരിക്കലും നിനക്ക്
കര്മ ബന്ധങ്ങളേക്കാളെന്നും
ജന്മ ബന്ധങ്ങള് തന്നെ മുന്നില്.

പിന്നോട്ട് നോക്കിയാലേറെയുണ്ട്
ചെയ്യാന് മറന്ന ശരികള്
നേരമിനിയും ബാക്കിയുണ്ട്
തീര്ക്കുവനെത്രയുന്ടെന്നാലും.

ഈ കൊച്ചു ജീവിത യാത്രയില്
മാനവനെന്തിനീ കാട്ടുന്നു
വികൃതമാം ജീവിത ചേഷ്ടകള്
നേടിതരില്ലവാ നിന് ലക്ഷ്യമൊന്നും.

Wednesday, January 11, 2012

കാത്തിരുപ്പ്


വരുമെന്ന് കരുതി ഞാന്‍
കാത്തിരിക്കുന്നു നിന്‍
സ്മരണകള്‍ പൂക്കും
നിറമുള്ള സ്വപ്‌നങ്ങള്‍ തീര്‍ത്ത
വെണ്‍ മണ്‍്ചലിനരികെ..

അടരുന്ന പൂക്കള്‍തന്‍
കൊഴിയുന്ന ദളങ്ങള്‍
പകരുന്ന ഭയകണങ്ങളാല്‍
അന്യമാകുന്നു എന്‍ നിദ്ര..

ഉടഞ്ഞ കുപ്പിവള തുണ്ടുകള്‍,
അഴിഞ്ഞു വീണ കാല്‍ത്തളകല്‍
അലക്ഷ്യമായ് കൂട്ടിവച്ചു
ഞാനെന്‍ ആത്മക്ഷതങ്ങള്‍ക്ക്
സാക്ഷിയായി...

ഒരിക്കല്‍ നീ തന്നയെന്‍
മുദ്രകളോരോനാള്‍,
തെളിയുന്നതു നീ
അറിയുന്നുണ്ടോ?

ഭയമുന്ടെനിക്കൊര്‍ത്താല്‍
മറയുമോ നിന്‍ രൂപം
ഉരുളുന്ന ചക്രത്തിന്‍
വേഗതയില്‍..

അറിയാമെനിക്കെന്നും നിന്‍
നിഴല്‍ ദൂരെന്നെന്നു
കരുതി ഞാനിരിക്കുന്നു
ദിനവുമെണ്ണി..

കാലങ്ങള്‍ മാറ്റാത്തയീ
കാത്ത്തിരുപ്പിനന്ത്യം
ശൂന്യമാവല്ലേയെ-
ന്നാശിക്കുന്നേന്‍മനം
വ്യര്‍ത്ഥമായി.

Tuesday, January 10, 2012

കര്‍ക്കിടക മഴ


മഴ ചാറാന്‍ തുടങ്ങി. ശോഷിച്ച തന്‍റെ കൈകള്‍ പുറത്തേക്കു നീട്ടി ആ ജനാല വലിച്ചടയ്ക്കുമ്പോള്‍ അയാളുടെ കൈകള്‍ പതിവിലും അധികമായി വിറക്കുന്നുണ്ടായിരുന്നു.

ഇന്നിനി നോക്കിയിട്ട് കാര്യമില്ല.സമയം വളരെ വൈകി.അല്ലെങ്കിലും അവന്‍ നേരം ഒരുപാട് വൈകി വരാറില്ലല്ലോ?. പിന്നെ തനിക്കാണെങ്കില്‍ കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി ഇത് ശീലമായി മാറി താനും. കാത്തിരുപ്പിന്റെ വിരഹത ഇപ്പോള്‍ തന്റെ ആത്മ മിത്രമാണല്ലോ ?

ജനാലക്കരികിലേക്ക് വലിച്ചിട്ട കസേര പതിയെ തള്ളി മാറ്റി കട്ടിലിനെ ലക്ഷ്യമാക്കി വേച്ചു വേച്ചു നീങ്ങുമ്പോള്‍ കാലുകള്‍ക്കും ആ വിറയല്‍ അനുഭവപ്പെട്ടത് പോലെ.

രാവിലെ നാണിയമ്മ കൊണ്ടുവന്ന് തന്ന മൂന്നു തട്ടുള്ള ചോറ്റു പാത്രത്തിന്‍റെ ഏറ്റവും അടിയിലത്തെ തട്ട് തുറന്നതും,നാരങ്ങ അച്ചാറിന്റെ രൂക്ഷ ഗന്ധം മൂക്കിലേക്കടിച്ചു. പാത്രത്തിലെ കഞ്ഞിവെള്ളം മാത്രം ഊറ്റി കുടിച്ചു. ഒരു പാവം വൃദ്ധന്റെ ജീവന്‍ പിടിച്ചുനിറത്താന്‍ കഞ്ഞിവെള്ളം തന്നെ അധികപ്പറ്റാ....

പിന്നെ പതുക്കെ കട്ടിലിലിരുന്നു വിശുദ്ധ ഗ്രന്ഥം കൈയിലെടുത്തു.

അവന്‍ ഇന്ന് എന്തായാലും വരുമെന്നോര്‍ത്തു. പിന്നെ എന്നാ പറ്റിയോ?

കഴിഞ്ഞ ആഴ്ച വിളിച്ചു പറഞ്ഞു.

"അപ്പച്ചാ,ഇപ്പോള്‍ എന്റെ ഓഫീസില്‍ ഭയങ്കര തിരക്കാ ....വൈകിയാണ് ജോലി തീരുന്നത് ".

അല്ലെങ്കിലും എനിക്കറിയാം അവന്‍ ജോലിയില്‍ ഭയങ്കര കൃത്യ നിഷ്ട്ട ഉള്ള ആളാ.ഏതു കാര്യവും ചിട്ടയോടെ ചെയ്യും. എന്റെ മറിയക്കുട്ടിടെ അതെ സ്വഭാവം. അയാള്‍ മനസ്സിലോര്‍ത്തു. പിന്നെ അവന്റെ ജീവിതത്തിന്റെ തുലാസ്സില്‍ ഞാന്‍ ഇരിക്കുന്ന തട്ട്എപ്പോഴും പോങ്ങിയാനല്ലോ ?മറ്റെതട്ടിന്റെ ഭാരതത്തിന്റെ കണക്കുകള്‍ കേള്‍ക്കാനെന്തോ ഈയിടെയായി ഒരു താല്‍പ്പര്യവും തോന്നാറില്ല.....

ഇന്നലെ വിളിക്കുമെന്നോര്‍ത്തിട്ട് വിളിച്ചില്ല. മണിക്കുട്ടിയേയും കൊണ്ട് എങ്ങോട്ടെങ്കിലും പോയിക്കാണും. വാതോരാതെ സംസാരിക്കുന്ന ആ മിടുക്കിയെ കണ്ടിട്ട് ഒരുപാട് നാളായി.. മറിയാമ്മ ഉണ്ടായിരുന്നപ്പം ഇടക്കൊക്കെ ഒന്ന് കാണാന്‍ വരുമായിരുന്നു. പിന്നെ അതും നിന്നു .

ശരീരത്തിനും മനസ്സിനും ഭയങ്കര ക്ഷീണം തോന്നി.എത്ര വയ്യെങ്കിലും വിശുദ്ധ ഗ്രന്ഥ വായന തന്‍ മുടക്കാറില്ലല്ലോ? പണ്ട് മറിയക്കുട്ടി ഉണ്ടായിരുന്നപ്പോള്‍ ജപമാല മുടങ്ങാന്‍ അവള്‍ സമ്മതിക്കില്ലായിരുന്നു.അന്നൊക്കെ സന്ധ്യ പ്രാര്‍ത്ഥന എന്ന് പറഞ്ഞാല്‍ ഏതാണ്ട് ഒരു മണിക്കൂര്‍ നീളും. പിന്നെ പിന്നെ തനിച്ചായപ്പോള്‍ പ്രാര്‍ത്ഥനയുടെ നീളം കുറഞ്ഞു.

ബൈബിള്‍ തുറന്നു മടക്കി വെച്ചിരുന്ന പേജ് തപ്പിയെടുത്തു.ആദ്യ വാചകം വായിച്ചു. ദൈവം നീതിമാന്‍, അവന്‍ നീതിയെ ഇഷ്ടപ്പെടുന്നു ..................

പുറത്തു കാറ്റു ശക്തമായടിക്കുന്നുണ്ടായിരുന്നു.പഴകിയ ജനല്‍ പാളികളുടെ വിടവിലൂടെ മിന്നല്‍ അകത്തേക്ക് തുളച്ചു കയറുന്നുണ്ടായിരുന്നു. ഇടിയും ഇടക്കിടെ കേള്‍ക്കാം. കര്‍ക്കിടക മഴയാണ്..നീണ്ടു നില്‍ക്കും,ചിലപ്പോള്‍ രാത്രി മുഴുവനും.

കരണ്ട് പോകാന്‍ സാധ്യത ഉള്ളതുകൊണ്ട് തലവണക്കീഴില്‍ സൂക്ഷിച്ചു വച്ചിരുന്ന മെഴുകുതിരി ഒന്ന് തപ്പി നോക്കി. അതവിടെത്തന്നെ ഉണ്ട്. ചിലപ്പോള്‍ ആവശ്യം വന്നേക്കും.

അയാള്‍ ബൈബിള്‍ വായന തുടര്‍ന്നെങ്കിലും ഊഹിച്ച പോലെ കരണ്ട് പോയത് കൊണ്ട്, വായന ഇടക്ക് വച്ച് നിറുത്തേണ്ടി വന്നു.തിരി കത്തിച്ചു വച്ച് വായിക്കാനുള്ള ശരീര സുഖം തോന്നിയില്ല.

പുതപ്പിനടിയിലേക്കു ചുരുണ്ട് കൂടുമ്പോള്‍ അയാള്‍ക്ക്‌ എന്തെന്നില്ലാത്ത ഒരു ഭയം അനുഭവപ്പെട്ടു.

നേരം വെളുക്കറായി.മഴ എന്നിട്ടും ശ മിച്ചില്ല.ഇടിയുടെ ശക്തി കൂടിയും കുറഞ്ഞും നിന്നു. കാറ്റിന് ശക്തി കൂടിയതു പോലെ. അടഞ്ഞു കിടന്ന ജനല്‍ പാളികള്‍ സര്‍വശക്തിയോടും കൂടെ അത് ആഞ്ഞു വലിച്ചു. തുറക്കാന്‍ പറ്റാത്തതില്‍ പ്രധിഷേധിചെന്ന പോലെ പിന്നെയും പിന്നെയും..

കാറ്റിനറിയില്ലല്ലോ ആ പാളികള്‍ ഇനി ഒരിക്കലും തുറക്കില്ലെന്ന്.

Tuesday, January 3, 2012

A Christmas hymn


An angel appeared to Mary,
announced the great news,
as she had been chosen ,
to be blessed among all.

Mary obeyed and rejoiced
To accept the light of life
She knows he will,
Enlighten every one's lives.

You are the son of god
We have seen your glory
You are the king of Israel
Full of grace and truth

There was no place for him
He was born in a manger
There was no bed for him
He had laid on the hay.

Angels appeared to shepherds,
told them fear not,for,behold,
Jesus had been born,who will,
bring them tidings of joy.

They were filled with great joy,
sang with angels on the sky.
glory to God in the highest
and peace to his people on earth.

Three kings were happened to see,
the star shined over Bethlehem,
they were set off to follow the star
and to worship the saviour of the world.

Let's sing with angels in heaven,
Glory to God in the Highest,
Let's sing for joy to the God,
he will shower blessings on us.